2011, ഒക്‌ടോബർ 16




രാവിലെന്നെ വെടിഞ്ഞു നക്ഷത്രങ്ങള് ഒളിക്കും ..
നിഴലുകള് പോലും എന്നില് രമിക്കാതെ ആവും
ഒരു സ്വപ്നത്തിന്റെ തണല് പോലുമില്ലാതെ
പകല് വെളിച്ചത്തിന്റെ യാഥാര്ത്യത്തില് ഞാന്
ചുട്ടുപൊള്ളും ..
കരയാനോ ചിരിക്കാനോ ആവാതെ
ആരുടെയോ കൈവെള്ളയിലെ രേഖയിലൂടെ
ഞാന് ചാലിക്കേണ്ടി വരും

ചേര്ക്കാനാവാതെ തിരിച്ചയച്ച വാരിയെല്ലിന്റെ
ശേഷിപ്പ് എന്നെ പുശ്ചിച്ച് തളളും
ഇതല്ലാതെ മറ്റൊന്നല്ല നരകമെന്നത് ഞാന് അറിയും ..