2009, ഒക്‌ടോബർ 25

പ്രണയത്തിലും "കറുപ്പ് " വീഴ്ത്തുമ്പോള്‍ (കവിത )

ആരാദ്യം പറയുമെന്നോര്‍ത്തു കലഹിച്ചതില്ല..
പറയാതെ പറയാതെ അറിയാതടുത്തു‌.
ആലസ്യം വിട്ടുണര്‍ന്നു മോഹങ്ങള്‍
ആട്ടം തുടര്‍ന്നതും ആ നാളില്‍ .
എന്റെ നാണം അവന്റെ ചിരിയിലും
ആ കുറുമ്പുകള്‍ ഈ ചിരിയിലും അലിഞ്ഞു .
അവന്റെ കവിതയില്‍ ,ഞാന്‍ പുഴയും
അവന്റെ ശില്‍പ്പത്തില്‍ ഞാന്‍ രൂപവും,
അവന്റെ ചിത്രത്തില്‍ ഞാന്‍ വര്‍ണ്ണവും ,
ഒരു മഴയേറ്റൊരവനിയായി ഞാന്‍ തളിര്‍ത്തു .
ആ നെറ്റിയില്‍ കുങ്കുമ വര്‍ണ്ണമോ,ഭക്തി നിറയും തഴമ്പോ ,
ഏറ്റ ശുദ്ധിയുടെ നനവോ തേടി ,ഞാനലഞ്ഞില്ല .
സ്നേഹം പുഴ പോലെ ഒഴുകിയ മിഴികള്‍ കണ്ടൂ.
ആ ഹൃത്തില്‍ കോറിയ പ്രതിജ്ഞ തന്‍
ഉറവിടം കണ്ടില്ല.
അവിടമൊരു സ്നേഹസാഗരം
അലയാനായി , കണ്ടുവെന്‍ കിനാക്കളില്‍ .
ഇന്നീ പ്രതിക്കൂട്ടില്ലെന്റെ പ്രണയത്തിനു
വിലങ്ങു വീണു.
"മനുഷ്യനെ മയക്കും കറുപ്പിലെന്‍ "
പ്രണയത്തെ കുരുക്കാന്‍ അവനായതെങ്ങനെ ?

2009, ഒക്‌ടോബർ 5

ഞാന്‍ പറയട്ടെ .....................

ഉടഞ്ഞ മോഹച്ചില്ലിനിടയിലൂടെ .......,
നടക്കവേ കാലില്‍ , കിനിഞ്ഞു രക്തം !
ഉലയ്ക്കും ചോദ്യത്തില്‍ ഇടറുന്ന വാക്കുകള്‍ ......
ആയില്ലതാര്‍ക്കുമെന്‍ നോവളക്കാന്‍ .........?
കരുണയില്ലാതെറിയും സഹതാപവും ,
കനിവേതുമില്ലാതെ കിനിയുമാ മിഴികളും ,
പരിഹാസമേറെ oliykkum chiriyumaayi
അടുക്കും പരരെ എന്നെ വിട്ടീടുക .
തിമിര്‍ക്കും മാരിയിലൊരു തുള്ളിയാണ് ഞാന്‍ ........!
അനേകങ്ങള്‍ഉണ്ടെന്റെ മുന്‍പിലും പിന്‍പിലും ....
വാക്കും നോക്കും ഉടഞ്ഞു പോയ്‌^ തീര്‍ന്നവര്‍ .....,
അച്ചടിത്താളില്‍ മൃത ലിപികളായ് മാറിയോര്‍
കോളം തികയ്ക്കവേ പിടഞ്ഞു മരിച്ചവര്‍ ........'
തകര്‍ന്ന മാനം നാലണയ്ക്കായി വിറ്റവര്‍ ......,
വിശപ്പിന്‍ ഞരക്കത്തിലെല്ലാം മറന്നവര്‍.......,
കേണത് മത് പ്രാണനും സ്വത്വതിനും ............,
കേട്ടതില്ലീ വിപണീ-തന്ത്രം മേനയുവോര്‍ ..
ഒന്ന് കെടുത്തി സ്വയം ജ്വലിചീടുവോര്‍ .....,
കൊതി വലിപ്പൂ ഈ മാംസപിംടതെയും -
വിപണിയിലൊരു പുതു യുദ്ധമൊരുക്കുവാന്‍.
കര്‍ണ്ണങ്ങള്‍ക്കായി മോഴിഞ്ഞിടെണ്ടാ
പരിഹാസമേന്തും മധുവാക്കുകള്‍ ,
മിഴികള്‍ക്ക് നേരെ പോഴിചിടെണ്ടാ
കനിവേതുമില്ലാശ്രു ബിന്ദുക്കളും .
വേണ്ട ഞങ്ങള്‍ക്കിനി ഏറെയൊന്നും !
തലയൊന്നുയര്‍ത്തി പിടിച്ചിടട്ടെ ........,
പാദമീ മണ്ണില്‍ അമര്‍ത്തിയിട്ടാ ..
.ഭൂമിതന്‍ ഗന്ധം നുകര്‍നിടട്ടെ .......
തരിക ഞങ്ങള്‍ക്കായി ഒന്ന് മാത്രം
ശാന്ത സ്വശ്ചന്തമാം ശിഷ്ട ജീവന്‍ .....!