2010, ഡിസംബർ 17

പനി

ഒരു പുതപ്പിനുള്ളില്‍ ഒന്നുമറിയാതെ ഞാന്‍..
കുളിരില്‍ വിറച്ചപ്പോഴും വിയര്‍പ്പില്‍ നനഞ്ഞപ്പോഴും

ചുരുണ്ടുകൂടി "o" വട്ടത്തില്‍ ..

എന്നില്‍ തുടങ്ങി എന്നില്‍ തീര്‍ന്നു ഞാന്‍

2010, ഒക്‌ടോബർ 24


എന്റെ സ്വപ്നങ്ങളെ എരിക്കാന്‍...
നീ ഒരു ചിത ഒരുക്കണം.
നിന്റെ സ്പര്‍ശ മേറ്റു തളിര്ത്തത് ആണവ .
ഏറ്റു വാങ്ങി ഉണര്‍ത് പാട്ടെകാന്‍
എനിക്കിന്നൊരിടമില്ല ...
വാര്‍ന്നു പോയ കണ്ണീരുകള്‍
അതും അപഹരിച്ചു .

ഓര്‍മ്മകളുടെ വിഴുപ്പലക്കി
നിന്റെ നിമിഷങ്ങളെ
ഞാന്‍ കവര്ന്നെടുക്കില്ല...
എന്റെ നിഴല്‍ പോലും..
ഭയക്കുന്ന നിമിഷങ്ങളിലേക്ക്,
നിന്നെയെന്തിനു.??
ആ നിമിഷങ്ങളെ എന്നേക്കും സ്വതന്ത്രമാക്കാം.
ഈ അപേക്ഷയെടുത്തു ,എന്റെ ആത്മത്തെ
എനിക്ക് തരൂ....

2010, ഓഗസ്റ്റ് 18

സ്വപ്‌നങ്ങള്‍ ഉറങ്ങട്ടെ......

ഒരു ദിനാന്ത്യത്തില്‍ ,ബന്ധങ്ങളില്‍ ...
സ്നേഹത്തിന്റെ സമവാക്യങ്ങള്‍ ഇല്ലാതെ ,
ബാധ്യതകളുടെ പെരുക്കലുകള്‍ കൊണ്ട്
മാത്രം നിന്റെ കണക്കു പുസ്തകം നിറയുന്നു ...
.ആകാശമേന്തും സ്വപ്‌നങ്ങള്‍ കാവല്‍ നില്‍ക്കും
നിന്റെ പണക്കിഴിയിലെ,
നാണയ തുട്ടുകള്‍ക്കിടയില്‍ എന്റെ സ്നേഹവും
തുരുമ്പെടുക്കുന്നത്,,,ഞാന്‍ അറിയുന്നു.......
ഹൃദയത്തിന്‍ നോവ്‌ ,ഏറിയ ഭാരത്താല്‍ ..വാക്കുകള്‍ ഒഴിയുന്നു..
സ്വപ്‌നങ്ങള്‍ മദിച്ച എന്‍ താഴ്വരയിന്നു മൂകം..ശാന്തം ...
ഓര്‍മ്മകള്‍ തികട്ടുന്ന ചില ഭ്രാന്തന്‍ ചിന്തകള്‍ ,
അല്ലാതിന്നൊന്നും എന്നില്‍ ഉണരുന്നില്ല ....
എന്റെ കിനാ വള്ളികള്‍ ഇന്ന് നിന്നില്‍ പടരാറില്ല..
ഉരിഞ്ഞു തുടങ്ങുന്ന പുറം തൊലി
പോലെഅതെന്നെ വിരൂപയാക്കുന്നു ......
എന്റെ സ്വപ്നങ്ങളെ ഉണര്‍ത്താന്‍ ,
നീ ഇനിയും മഴയായി പൊഴിയല്ലേ...
അവ ഉറങ്ങട്ടെ.. ആ ശവ കുടീരങ്ങളില്‍ ...--

2010, ജൂൺ 14

"ആ മഴ നനയരുത് ,താതന്റെ ശാസന "
വാക്കുകള്‍ എന്നില്‍ വീര്‍പ്പു മുട്ടി "
എനിക്ക് മഴ നനയണം ,
എന്റെ മുടിയിഴകളില്‍
മഴത്തുള്ളികള്‍ അലങ്കാര മുത്തുകള്‍;
ബോധ മണ്ഡലത്തില്‍,
പുത്തന്‍ ഉണര്‍വ്വുകള്‍;
കണ്ണീര്‍ തുള്ളിക്കൊളിക്കാന്‍
ഒരു താവളം;
എന്റെ നിലവിളിയെ
അടക്കാന്‍ ഒരു അറ,
ഞാന്‍ മഴയില്‍ നനഞ്ഞു,
കുതിരാന്‍ പഠിച്ചു .
കുളിരുണ്ട്, കുളിരുണ്ട് ,
മഴയെ പ്രണയിച്ചു .
ബാല്യത്തില്‍ കല്‍പ്പനകളുടെ,
കൌമാരത്തില്‍ ശാസനകളുടെ,
യൌവ്വനത്തില്‍ കാമത്രിഷ്ണകളുടെ,
മഴാ........
ഓരോ മഴയിലും ഇന്നും ഞാന്‍ തേടുന്നു,
ഒരു പെരുമഴ....
.കരുതലിന്റെ,
സ്നേഹത്തിന്റെ,
ആശ്വാസത്തിന്റെ,
വിരല്‍ നീണ്ടു വരുന്ന പെരുമഴ.

2010, മാർച്ച് 23


ഇരുട്ടില്‍ ഞാന്‍ ആഴുമ്പോള്‍ തുറക്കുമീ ജാലകം
മയക്കും കാഴ്ചയില്‍ കണ്ണുടക്കാനല്ല,
ഉള്‍കണ്ണുമേന്തി ഒരു ശാന്തമാം യാത്രയ്ക്ക്.
ഒതുക്കേണ്ടഒരാഴിയും കുഞ്ഞു കൈകളില്‍ ,
ഒരു കുമ്പിള്‍ വെള്ളം,,ഒന്ന് രുചിക്കാന്‍ മാത്രം ..
അതിലേറ്റ ദു:ഖത്തിന്‍ നീലിമയുണ്ടാം,
തിരതല്ലിയൊഴുകുമാനന്ദവും കാണാം
ഏറുകയാണ് ജലപരപ്പെങ്കിലും ,
അടിയില്‍ ഒളിയ്ക്കും മരുഭൂമി കാണാം
ഏകയായി തുടരുന്നു വീണ്ടുമീ യാത്ര.

2010, ജനുവരി 24



എനിക്കറിയാം ഞാന്‍ ബന്ധിതയാണ്.....
കൈകളില്‍ കിലുങ്ങും വിലങ്ങുകള്‍,
കാല്കളില്‍ തിളങ്ങും ചങ്ങലയും
നിയന്ത്രിതമീ ബോധ ചിറകും
ചിറകു വിടര്‍താനായാല്‍നമുക്ക് പറന്നുയരാമായിരുന്നു....
വളരും തോറും ഉയരും ആകാശത്തിന്റെ അപാരതയിലേക്ക്
അടുക്കും തോറും അകലും ചക്രവാള സീമയിലേക്ക്
കുന്നും താഴ്വരയും ഒന്നിച്ച്ചളന്നു,
ആഴിക്കു കുറുകെ ഒന്നിച്ചുയര്‍ന്നു
പറന്നുയരാമായിരുന്നു..
കാര്മേഘത്തിനിരുട്ടിലൂടെ,വെണ്മ ഏറും നിലാവിലൂടെ ,
ചിറകു തളരാതെ നീ താങ്ങായും ,
മനസ്സ് തളരാതെ ഞാന്‍ തണലായും,
കാലത്തിനു പുതു ചുവടുകള്‍ നല്‍കീ,
ഉദയ അസ്തമയങ്ങള്‍ ഒന്നിച്ചറിഞ്ഞു,
പറന്നുയരാമായിരുന്നു.......
ഞൊടിയിടെ ഒരഗ്നിയില്‍ എരിഞ്ഞു തീര്ന്നാലുമ്
പരന്നുയരാമായിരുന്നു ........