2011, ഒക്‌ടോബർ 16




രാവിലെന്നെ വെടിഞ്ഞു നക്ഷത്രങ്ങള് ഒളിക്കും ..
നിഴലുകള് പോലും എന്നില് രമിക്കാതെ ആവും
ഒരു സ്വപ്നത്തിന്റെ തണല് പോലുമില്ലാതെ
പകല് വെളിച്ചത്തിന്റെ യാഥാര്ത്യത്തില് ഞാന്
ചുട്ടുപൊള്ളും ..
കരയാനോ ചിരിക്കാനോ ആവാതെ
ആരുടെയോ കൈവെള്ളയിലെ രേഖയിലൂടെ
ഞാന് ചാലിക്കേണ്ടി വരും

ചേര്ക്കാനാവാതെ തിരിച്ചയച്ച വാരിയെല്ലിന്റെ
ശേഷിപ്പ് എന്നെ പുശ്ചിച്ച് തളളും
ഇതല്ലാതെ മറ്റൊന്നല്ല നരകമെന്നത് ഞാന് അറിയും ..

2011, ജൂലൈ 31

നിന്നെ ചുംബിച്ചു ഉണരാത്ത പുലരിയെ എനിക്കെന്തിനു...
നിന്റെ ഈണം ഇല്ലാത്ത ഗാനവും.....
നിന്റെ ചുടു നിശ്വാസങ്ങളില്ലാത്ത രാവും ...
നിന്റെ കയ്യിലെ വിയര്‍പ്പു കണങ്ങളെ പോലും താലോലിച്ച സന്ധ്യകള്‍
എന്നിട്ടും കണ്ണീര്‍ കണങ്ങളെ എനിക്ക് തന്നിട്ട്
നീ മറഞ്ഞു ...എന്റെ കാഴ്ചയ്ക്ക്മപ്പുറം

2011, ഫെബ്രുവരി 2

'തലവര'= 'പണം'='മാനം'





പണത്തിനു മീതെ ഉദിക്കില്ല സൂര്യനും..
പണമെത്തവെ തിരിച്ചെത്താത്ത 'മാനമില്ല'.
പറക്കുന്നു ,നിയമവും പണത്തിന്‍ വഴിയെ
'തലവര' ഇന്നൊരു 'മണീ വര''-യത്രെ.
കുമിഞ്ഞു കൂടും തറവാട് അക്കൗണ്ട് ഉണ്ടോ?
ആര്‍ക്കും വരക്കാം ..വളയാതെ ഈ 'വര'
മാറിയിട്ടില്ല...കഞ്ഞിയില്‍ മുങ്ങുന്ന 'കോരന്റെ' കുമ്പിള്‍.

2011, ജനുവരി 28

നടക്കാന്‍ മറന്നു പോയ വഴി






മറഞ്ഞ കാലത്തില്‍ നടന്നു ചെന്നെത്തുന്നു ...

ദിശ മാറി ഓടുന്ന ഘടികാര സൂചികള്‍ .

പിന്നിയ കുപ്പായതലപ്പിലെക്കും ,

അരിയില്ലാതെ, വെന്ത കലത്തിലേക്കും,

നുണഞ്ഞു തീര്‍ത്ത കണ്ണീര്‍ തുള്ളിയിലേക്കും,


ഒരു വേള നിന്നു തിരിഞ്ഞു നോക്കുമ്പോള്‍,

എന്റെ കൈത്തലം പുത്തന്‍ കാറിന്റെ ,ചാഞ്ഞ സീറ്റില്‍


വിയര്‍ത്തുരുകി ഒട്ടിയ കവിള്‍ തടത്തിലേക്കും ,

ചുമട് കുനിച്ച ,നര വീണ തലയിലേക്കും ..

വീണ്ടും തിരിഞ്ഞോടുന്നു ഘടികാര സൂചികള്‍ .


വാരാന്ത്യത്തിലെ മണി ഓര്‍ഡര്‍ പൊതിയിലും,

ഞെട്ടിയുനര്തുന്ന വില്ലന്‍ ചുമയിലും

ഉടക്കി മടങ്ങുന്ന ഘടികാര സൂചികള്‍.

തിരിഞ്ഞു നോക്കവേ ,

ജനലഴികളില്‍ തെയുന്ന കൈപ്പിടികള്‍

എന്നെ തിരിച്ചു വിളിക്കുന്നു..

നടക്കാന്‍ മറന്ന വഴിയിലേക്ക്..