സമയമില്ലെന്നു അലറുമ്പോഴും, വിഡ്ഢി പെട്ടിക്കു
മുന്നില്‍ അടയിരിക്കാം ...,
നീളുന്ന കൈകള്‍ തട്ടിയിട്ടുംsms
വോട്ടുകള്‍ ആയി നല്‍കാം..........
വിശന്ന മുഖങ്ങള്‍ വലചില്ലേലും,
എലിമിനെഷനില്‍ കരഞ്ഞു തീര്‍കാം ....
കാതുകള്‍ രണ്ടിലും പാടും യന്ത്രം .......
ചുറ്റും അറിയാതെ നടന്നകലാം....
കടലില്‍ നിന്ന്നും തീരത്തേക്ക് അടുപ്പിക്കാന്‍ ആയ വാക്കുകള്‍ ഞാന്‍ പെറുക്കിയെടുക്കുന്നു ... കാലത്തിന്റെ തിരകള്‍ എന്നെ മറച്ചാലും ..എന്റെ വാക്കുകള്‍ മരിക്കാതിരിക്കാന്‍
2009, ഡിസംബർ 31
2009, ഡിസംബർ 3
മൌനം
എന്നില്‍ നിറഞ്ഞ മൌനം,
ക്ലാസ് മുറികളില്‍ എന്നെ അജ്ഞാനിയും,
ആള്‍കൂട്ടത്തില്‍ ജ്ഞാനിയും ,
സൌഹൃദങ്ങളില്‍ ദുര്‍ബ്ബലയും,
അന്യരുടെ കാഴ്ചയില്‍ അഹങ്കാരിയും,
ആഘോഷവേളയില്‍ ദു :ഖിതയും ,
ഉപദേശകരുടെ മുന്നില്‍ നിരാശിതയുമാക്കി.
എന്നിട്ടും ആ മൌനത്തെ ഞാന്‍ പ്രണയിച്ചു ;
എന്റെ മൌനത്തെ പ്രണയിക്കാന്‍ ഒരാളെത്തും വരെ .
സംതൃപ്തിയുടെ അറ്റം മൌനം അല്ലെ?
ഏറ്റ സന്തോഷതിനന്ത്യവും അത് തന്നെ!
വിരഹം ,ആധി,ആഘാതം , അത്ഭുതം,
ആനന്ദം ,ശൃംഗാരം,ദ്വേഷം.......,
മൌനം വിരചിക്കാത്ത വികാരമുണ്ടോ?
എന്നിട്ടുമെന്റെ മൌനത്തെ വെറുത്തു,
എന്നോടൊപ്പം എന്റെ മൌനതെയും ,നിരസിച്ചു
എന്റെ മൌനത്തെ വീണ്ടും പ്രണയിക്കാനായി,
വേര്‍പാടിന്റെ താളില്‍ ഞാന്‍ ഒപ്പുവച്ചു.
ക്ലാസ് മുറികളില്‍ എന്നെ അജ്ഞാനിയും,
ആള്‍കൂട്ടത്തില്‍ ജ്ഞാനിയും ,
സൌഹൃദങ്ങളില്‍ ദുര്‍ബ്ബലയും,
അന്യരുടെ കാഴ്ചയില്‍ അഹങ്കാരിയും,
ആഘോഷവേളയില്‍ ദു :ഖിതയും ,
ഉപദേശകരുടെ മുന്നില്‍ നിരാശിതയുമാക്കി.
എന്നിട്ടും ആ മൌനത്തെ ഞാന്‍ പ്രണയിച്ചു ;
എന്റെ മൌനത്തെ പ്രണയിക്കാന്‍ ഒരാളെത്തും വരെ .
സംതൃപ്തിയുടെ അറ്റം മൌനം അല്ലെ?
ഏറ്റ സന്തോഷതിനന്ത്യവും അത് തന്നെ!
വിരഹം ,ആധി,ആഘാതം , അത്ഭുതം,
ആനന്ദം ,ശൃംഗാരം,ദ്വേഷം.......,
മൌനം വിരചിക്കാത്ത വികാരമുണ്ടോ?
എന്നിട്ടുമെന്റെ മൌനത്തെ വെറുത്തു,
എന്നോടൊപ്പം എന്റെ മൌനതെയും ,നിരസിച്ചു
എന്റെ മൌനത്തെ വീണ്ടും പ്രണയിക്കാനായി,
വേര്‍പാടിന്റെ താളില്‍ ഞാന്‍ ഒപ്പുവച്ചു.
2009, ഡിസംബർ 2
വെളിച്ചം തേടി .....
ഓരോ ഇരുളിലും ,വെളിച്ചമായ് ,പന്തമായ് ....
ഓരോ ഉയിര്‍ത്തെഴുന്നെല്പ്പുകള്‍ കണ്ടു നാം .
ഇരവിന്റെ അന്ധത വെട്ടി തെളിച്ചോരീ ...
നന്മതന്‍ പാതകള്‍ കണ്ടു മുന്നേറി നാം .
ഓരോ നിശയിലും വേണ്ച്ചന്ദ്ര ബിംബമായി
പൊങ്ങിയുയര്‍ന്നവര്‍ എണ്ണമറ്റുഏറുന്നു........
സ്നേഹം വിളമ്പി മടങ്ങിയന്നെങ്കിലോ,
ത്യജിക്കാന്‍ പറഞ്ഞു പഠിപ്പിച്ചു പിന്നൊരാള്‍.....
അനാഥത്വമേകിയ കണ്ണീര്‍ കടല്‍ തേകി
സ്നേഹത്തിന്‍ മുത്തുമായി എത്തിയാ തായയും
കാല ചക്ര മുരുണ്ടന്നിരുട്ടി തുടങ്ങവേ ,
കണ്‍കളില്‍ അധികാരമന്ധമായി പടരവേ .........
ഇരുട്ടില്‍ ചുവപ്പിന്‍ കണിക വിതറിയാ
പുലരിയിങ്ങെത്തി പുതുവായു പ്രവാഹമായി ..
അടിമയെ ഉടമയായ് തീര്‍ത്ത ആ വേദവും
കാലപ്രയാണത്തില്‍ ചിതലരിചീടുന്നു .
ഏറിയ മഹാന്മാര്‍ അരങ്ങലങ്കരിച്ചു ഒഴിയവേ ,
കേള്ക്കുന്നു പൈശാച കാല്‍വെപ്പ് വാതില്‍ക്കല്‍ ,
ശാസ്ത്രമൊരു നവ യുദ്ധ കാഹളമോരുക്കുവാന്‍
ഏന്തുന്നു മത ഭ്രാന്തരാ കൈകളില്‍ .
ഏതൊരു ചന്ദ്രനീയിരുട്ടിനെ നീക്കുവാനെന്നു!
കാതോര്‍പ്പൂ കളങ്ക മേശാ മനസ്സുകള്‍ ............
2009, നവംബർ 5
ഫാസ്റ്റ് ഫുഡ്
ഒരു ഫാസ്റ്റ് ഫുഡ് ആയി രുചിയ്ക്കപ്പെടുന്നവര്‍ ......
.അലങ്കരിയ്ക്കപ്പെടും ,പാനപാത്രങ്ങളില്‍
ചുറ്റു മേറും കൊതി-കണ്കള്‍ക്ക് നുണയുവാന്‍ .
ഉരിയുന്നു ആടയോടോത്തു സംസ്കാരവും ,
പുരളുന്നു ഛായങ്ങള്‍ ,മറയ്ക്കും തനിമയും,
പൊഴിയുന്നു മൂല്യങ്ങള്‍ കാര്‍കൂന്തല്‍ ഇഴകളില്‍ ,
തകരുന്നു താതരാ ,നടന താളത്തിലും .
റാമ്പ്ഇനു ചുറ്റും ആവേശമായി നില്പവര്‍
ലേലം വിളിയ്ക്കുമൊരു ചന്ത -ചരക്കു പോല്‍
വില്‍ക്കുന്നു തന്‍ ദേഹമാ പൊതു വിപണിയില്‍
പരസ്യമെന്തും പൊതു പലകയായി .....
തീരുവാന്‍ പുറം തോലിയെന്നെയ്ക്കും ശാശ്വതമല്ലതു-
ഇന്ന് തിളങ്ങിടും ,നാളെ ചുളുങ്ങിടും.
ഇന്നൊരു സ്ക്രീനില്‍ രാജ്ഞിയായി വാണിട്ട്,
നാളെയീ വീഥിയില്‍ യാചിയ്ക്കും ഭിക്ഷയ്ക്കായി ............
ഇന്ന് നെഞ്ചേറ്റി എടുത്തു ലാളിയ്ക്കുവോര്‍,
ഉന്മാദ വീഥിയില്‍ കൂടെ നടന്നവര്‍ ,
ആരും വരില്ലന്നു നിന്‍ തനി യാത്രയില്‍ !
കാന്തിയടരുന്ന നാളത്തെ യാത്രയില്‍ !
തിളങ്ങും തൊലിയെ വേണ്ടൂ കഴുകര്‍ക്കു.
പാഞ്ഞടുക്കുന്നു ഒട്ടു പിന്‍ഗാമികള്‍.........
എന്തിനീ ആവേശ മേന്നറിയുന്നില്ല ....
ഇരുളിന്‍ മറവില്‍ മേനി വില്ക്കുമവിടെങ്കിലിത്,
പരസ്യമായി ചെയ്യുന്നു പൊതു വിപണി തന്‍ നടുവിലായി
.അലങ്കരിയ്ക്കപ്പെടും ,പാനപാത്രങ്ങളില്‍
ചുറ്റു മേറും കൊതി-കണ്കള്‍ക്ക് നുണയുവാന്‍ .
ഉരിയുന്നു ആടയോടോത്തു സംസ്കാരവും ,
പുരളുന്നു ഛായങ്ങള്‍ ,മറയ്ക്കും തനിമയും,
പൊഴിയുന്നു മൂല്യങ്ങള്‍ കാര്‍കൂന്തല്‍ ഇഴകളില്‍ ,
തകരുന്നു താതരാ ,നടന താളത്തിലും .
റാമ്പ്ഇനു ചുറ്റും ആവേശമായി നില്പവര്‍
ലേലം വിളിയ്ക്കുമൊരു ചന്ത -ചരക്കു പോല്‍
വില്‍ക്കുന്നു തന്‍ ദേഹമാ പൊതു വിപണിയില്‍
പരസ്യമെന്തും പൊതു പലകയായി .....
തീരുവാന്‍ പുറം തോലിയെന്നെയ്ക്കും ശാശ്വതമല്ലതു-
ഇന്ന് തിളങ്ങിടും ,നാളെ ചുളുങ്ങിടും.
ഇന്നൊരു സ്ക്രീനില്‍ രാജ്ഞിയായി വാണിട്ട്,
നാളെയീ വീഥിയില്‍ യാചിയ്ക്കും ഭിക്ഷയ്ക്കായി ............
ഇന്ന് നെഞ്ചേറ്റി എടുത്തു ലാളിയ്ക്കുവോര്‍,
ഉന്മാദ വീഥിയില്‍ കൂടെ നടന്നവര്‍ ,
ആരും വരില്ലന്നു നിന്‍ തനി യാത്രയില്‍ !
കാന്തിയടരുന്ന നാളത്തെ യാത്രയില്‍ !
തിളങ്ങും തൊലിയെ വേണ്ടൂ കഴുകര്‍ക്കു.
പാഞ്ഞടുക്കുന്നു ഒട്ടു പിന്‍ഗാമികള്‍.........
എന്തിനീ ആവേശ മേന്നറിയുന്നില്ല ....
ഇരുളിന്‍ മറവില്‍ മേനി വില്ക്കുമവിടെങ്കിലിത്,
പരസ്യമായി ചെയ്യുന്നു പൊതു വിപണി തന്‍ നടുവിലായി
2009, ഒക്‌ടോബർ 25
പ്രണയത്തിലും "കറുപ്പ് " വീഴ്ത്തുമ്പോള്‍ (കവിത )
ആരാദ്യം പറയുമെന്നോര്‍ത്തു കലഹിച്ചതില്ല..
പറയാതെ പറയാതെ അറിയാതടുത്തു.
ആലസ്യം വിട്ടുണര്‍ന്നു മോഹങ്ങള്‍
ആട്ടം തുടര്‍ന്നതും ആ നാളില്‍ .
എന്റെ നാണം അവന്റെ ചിരിയിലും
ആ കുറുമ്പുകള്‍ ഈ ചിരിയിലും അലിഞ്ഞു .
അവന്റെ കവിതയില്‍ ,ഞാന്‍ പുഴയും
അവന്റെ ശില്‍പ്പത്തില്‍ ഞാന്‍ രൂപവും,
അവന്റെ ചിത്രത്തില്‍ ഞാന്‍ വര്‍ണ്ണവും ,
ഒരു മഴയേറ്റൊരവനിയായി ഞാന്‍ തളിര്‍ത്തു .
ആ നെറ്റിയില്‍ കുങ്കുമ വര്‍ണ്ണമോ,ഭക്തി നിറയും തഴമ്പോ ,
ഏറ്റ ശുദ്ധിയുടെ നനവോ തേടി ,ഞാനലഞ്ഞില്ല .
സ്നേഹം പുഴ പോലെ ഒഴുകിയ മിഴികള്‍ കണ്ടൂ.
ആ ഹൃത്തില്‍ കോറിയ പ്രതിജ്ഞ തന്‍
ഉറവിടം കണ്ടില്ല.
അവിടമൊരു സ്നേഹസാഗരം
അലയാനായി , കണ്ടുവെന്‍ കിനാക്കളില്‍ .
ഇന്നീ പ്രതിക്കൂട്ടില്ലെന്റെ പ്രണയത്തിനു
വിലങ്ങു വീണു.
"മനുഷ്യനെ മയക്കും കറുപ്പിലെന്‍ "
പ്രണയത്തെ കുരുക്കാന്‍ അവനായതെങ്ങനെ ?
പറയാതെ പറയാതെ അറിയാതടുത്തു.
ആലസ്യം വിട്ടുണര്‍ന്നു മോഹങ്ങള്‍
ആട്ടം തുടര്‍ന്നതും ആ നാളില്‍ .
എന്റെ നാണം അവന്റെ ചിരിയിലും
ആ കുറുമ്പുകള്‍ ഈ ചിരിയിലും അലിഞ്ഞു .
അവന്റെ കവിതയില്‍ ,ഞാന്‍ പുഴയും
അവന്റെ ശില്‍പ്പത്തില്‍ ഞാന്‍ രൂപവും,
അവന്റെ ചിത്രത്തില്‍ ഞാന്‍ വര്‍ണ്ണവും ,
ഒരു മഴയേറ്റൊരവനിയായി ഞാന്‍ തളിര്‍ത്തു .
ആ നെറ്റിയില്‍ കുങ്കുമ വര്‍ണ്ണമോ,ഭക്തി നിറയും തഴമ്പോ ,
ഏറ്റ ശുദ്ധിയുടെ നനവോ തേടി ,ഞാനലഞ്ഞില്ല .
സ്നേഹം പുഴ പോലെ ഒഴുകിയ മിഴികള്‍ കണ്ടൂ.
ആ ഹൃത്തില്‍ കോറിയ പ്രതിജ്ഞ തന്‍
ഉറവിടം കണ്ടില്ല.
അവിടമൊരു സ്നേഹസാഗരം
അലയാനായി , കണ്ടുവെന്‍ കിനാക്കളില്‍ .
ഇന്നീ പ്രതിക്കൂട്ടില്ലെന്റെ പ്രണയത്തിനു
വിലങ്ങു വീണു.
"മനുഷ്യനെ മയക്കും കറുപ്പിലെന്‍ "
പ്രണയത്തെ കുരുക്കാന്‍ അവനായതെങ്ങനെ ?
2009, ഒക്‌ടോബർ 5
ഞാന്‍ പറയട്ടെ .....................
ഉടഞ്ഞ മോഹച്ചില്ലിനിടയിലൂടെ .......,
നടക്കവേ കാലില്‍ , കിനിഞ്ഞു രക്തം !
ഉലയ്ക്കും ചോദ്യത്തില്‍ ഇടറുന്ന വാക്കുകള്‍ ......
ആയില്ലതാര്‍ക്കുമെന്‍ നോവളക്കാന്‍ .........?
കരുണയില്ലാതെറിയും സഹതാപവും ,
കനിവേതുമില്ലാതെ കിനിയുമാ മിഴികളും ,
പരിഹാസമേറെ oliykkum chiriyumaayi
അടുക്കും പരരെ എന്നെ വിട്ടീടുക .
തിമിര്‍ക്കും മാരിയിലൊരു തുള്ളിയാണ് ഞാന്‍ ........!
അനേകങ്ങള്‍ഉണ്ടെന്റെ മുന്‍പിലും പിന്‍പിലും ....
വാക്കും നോക്കും ഉടഞ്ഞു പോയ്^ തീര്‍ന്നവര്‍ .....,
അച്ചടിത്താളില്‍ മൃത ലിപികളായ് മാറിയോര്‍
കോളം തികയ്ക്കവേ പിടഞ്ഞു മരിച്ചവര്‍ ........'
തകര്‍ന്ന മാനം നാലണയ്ക്കായി വിറ്റവര്‍ ......,
വിശപ്പിന്‍ ഞരക്കത്തിലെല്ലാം മറന്നവര്‍.......,
കേണത് മത് പ്രാണനും സ്വത്വതിനും ............,
കേട്ടതില്ലീ വിപണീ-തന്ത്രം മേനയുവോര്‍ ..
ഒന്ന് കെടുത്തി സ്വയം ജ്വലിചീടുവോര്‍ .....,
കൊതി വലിപ്പൂ ഈ മാംസപിംടതെയും -
വിപണിയിലൊരു പുതു യുദ്ധമൊരുക്കുവാന്‍.
കര്‍ണ്ണങ്ങള്‍ക്കായി മോഴിഞ്ഞിടെണ്ടാ
പരിഹാസമേന്തും മധുവാക്കുകള്‍ ,
മിഴികള്‍ക്ക് നേരെ പോഴിചിടെണ്ടാ
കനിവേതുമില്ലാശ്രു ബിന്ദുക്കളും .
വേണ്ട ഞങ്ങള്‍ക്കിനി ഏറെയൊന്നും !
തലയൊന്നുയര്‍ത്തി പിടിച്ചിടട്ടെ ........,
പാദമീ മണ്ണില്‍ അമര്‍ത്തിയിട്ടാ ..
.ഭൂമിതന്‍ ഗന്ധം നുകര്‍നിടട്ടെ .......
തരിക ഞങ്ങള്‍ക്കായി ഒന്ന് മാത്രം
ശാന്ത സ്വശ്ചന്തമാം ശിഷ്ട ജീവന്‍ .....!
നടക്കവേ കാലില്‍ , കിനിഞ്ഞു രക്തം !
ഉലയ്ക്കും ചോദ്യത്തില്‍ ഇടറുന്ന വാക്കുകള്‍ ......
ആയില്ലതാര്‍ക്കുമെന്‍ നോവളക്കാന്‍ .........?
കരുണയില്ലാതെറിയും സഹതാപവും ,
കനിവേതുമില്ലാതെ കിനിയുമാ മിഴികളും ,
പരിഹാസമേറെ oliykkum chiriyumaayi
അടുക്കും പരരെ എന്നെ വിട്ടീടുക .
തിമിര്‍ക്കും മാരിയിലൊരു തുള്ളിയാണ് ഞാന്‍ ........!
അനേകങ്ങള്‍ഉണ്ടെന്റെ മുന്‍പിലും പിന്‍പിലും ....
വാക്കും നോക്കും ഉടഞ്ഞു പോയ്^ തീര്‍ന്നവര്‍ .....,
അച്ചടിത്താളില്‍ മൃത ലിപികളായ് മാറിയോര്‍
കോളം തികയ്ക്കവേ പിടഞ്ഞു മരിച്ചവര്‍ ........'
തകര്‍ന്ന മാനം നാലണയ്ക്കായി വിറ്റവര്‍ ......,
വിശപ്പിന്‍ ഞരക്കത്തിലെല്ലാം മറന്നവര്‍.......,
കേണത് മത് പ്രാണനും സ്വത്വതിനും ............,
കേട്ടതില്ലീ വിപണീ-തന്ത്രം മേനയുവോര്‍ ..
ഒന്ന് കെടുത്തി സ്വയം ജ്വലിചീടുവോര്‍ .....,
കൊതി വലിപ്പൂ ഈ മാംസപിംടതെയും -
വിപണിയിലൊരു പുതു യുദ്ധമൊരുക്കുവാന്‍.
കര്‍ണ്ണങ്ങള്‍ക്കായി മോഴിഞ്ഞിടെണ്ടാ
പരിഹാസമേന്തും മധുവാക്കുകള്‍ ,
മിഴികള്‍ക്ക് നേരെ പോഴിചിടെണ്ടാ
കനിവേതുമില്ലാശ്രു ബിന്ദുക്കളും .
വേണ്ട ഞങ്ങള്‍ക്കിനി ഏറെയൊന്നും !
തലയൊന്നുയര്‍ത്തി പിടിച്ചിടട്ടെ ........,
പാദമീ മണ്ണില്‍ അമര്‍ത്തിയിട്ടാ ..
.ഭൂമിതന്‍ ഗന്ധം നുകര്‍നിടട്ടെ .......
തരിക ഞങ്ങള്‍ക്കായി ഒന്ന് മാത്രം
ശാന്ത സ്വശ്ചന്തമാം ശിഷ്ട ജീവന്‍ .....!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)